മലയാളം
ലേഖനങ്ങൾ
ഫോട്ടോ മെയിൽ മലയാളം പേജിൽ സമകാലിക ഫോട്ടോഗ്രാഫി അതിന്റെ, ചരിത്രം, സൗന്ദര്യശാസ്ത്രം, ടെക്നിക്കുകൾ, വിമർശനം, കൂടാതെ വിവർത്തനം ചെയ്തു, ലേഖനങ്ങൾ പ്രസിദ്ധീകരിക്കും.
ഫോട്ടോ മെയിൽ മലയാളം പേജിൽ സമകാലിക ഫോട്ടോഗ്രാഫി അതിന്റെ, ചരിത്രം, സൗന്ദര്യശാസ്ത്രം, ടെക്നിക്കുകൾ, വിമർശനം, കൂടാതെ വിവർത്തനം ചെയ്തു, ലേഖനങ്ങൾ പ്രസിദ്ധീകരിക്കും.
സ്ട്രാൻഡിന്റെ ഫോട്ടോഗ്രാഫുകൾ സൂചിപ്പിക്കുന്നത് തന്റെ മുന്നിലിരിക്കുന്നവർക്ക് അദ്ദേഹം അവരുടെ ജീവിത കഥ കാണുമെന്ന് വിശ്വാസമുണ്ടായിരുന്നു എന്നതാണ്. ഇക്കാരണവശാൽ തന്നെ ഈ പോർട്രെയ്റ്റുകൾ എല്ലാം ഔപചാരികവും പോസ് ചെയ്തെടുക്കപ്പെട്ടവയാണെങ്കിലും, ഫോട്ടോഗ്രാഫറിനോ ഫോട്ടോഗ്രാഫിനോ ഒരു കടമെടുത്ത വേഷത്തിന്റെ മറയുടെ ആവശ്യമില്ല.
പ്രശസ്ത മാർക്സിസ്റ്റ് സൈദ്ധാന്തികനായ ജോൺ ബെർജർ യുദ്ധകാല ഫോട്ടോഗ്രാഫുകളെ കുറിച്ച് എഴുതിയ ലേഖനം മലയാള വിവർത്തനത്തിൽ പ്രസിദ്ധീകരിക്കുന്നു.
ഓഗസ്റ്റ് സാൻഡറിന്റെ തിരഞ്ഞെടുത്ത ഫോട്ടോഗ്രാഫുകളെയും അവയിലെ സ്യൂട്ട് ധരിച്ച മനുഷ്യരെയും മുൻനിർത്തി ജോൺ ബെർജർ എഴുതിയ ലേഖനത്തിന്റെ വിവർത്തനം.
അതും പിടിച്ച് എന്റെ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടു് നടന്നുകൊണ്ടിരുന്നു. ‘മോണിങ്ങ് വാക്ക്’ പരമ്പരക്കായി പ്രഭാതത്തിലെ തെരുവുകൾ ക്യാമറയിൽ പകർത്തിയിരുന്ന നാളുകളുടെ സ്വപ്നസ്മരണകൾ…. വരാന്തയിൽ കണ്ടവരുടെ, (അധികവും ഉറ്റവരും ഉടയവരും തന്നെ ) ഫോട്ടോ എടുത്തു. ഇതാ എന്റെ ‘Verantha Chronicle’
മറ്റൊരിക്കൽ ഞാൻ പറഞ്ഞു: എനിക്ക് പെൺകുഞ്ഞ് പിറന്നാൽ ജുബി എന്ന് പേരിടും. ആൺ കുട്ടിയാണെങ്കിൽ ബൈജുവെന്നും. എനിക്ക് ആൺകുഞ്ഞുങ്ങളുണ്ടായില്ല. മൂത്ത മകൾക്ക് ജൂബി എന്ന് തന്നെ പേരിട്ടു .അഗസ്റ്റിൻ്റ മകന്ന് ബൈജുവെന്നും. രണ്ടു പേരും വാക്കുപാലിച്ചു.
“മലബാരിക്ക് ഈമാനില്ല, കോടാലിക്ക് ഉറയില്ല : എന്ന ആപ്തവാക്യങ്ങൾ ഉറപ്പായും അതിലുണ്ടാകും. അത് അന്ത്റുവിന്റെ മാനിഫെസ്റ്റൊ ആയിരിക്കാം. അക്കാലത്തേ ഞാൻ എഴുതിത്തുടങ്ങിയിരുന്നത് കൊണ്ട് ഒരു ബുദ്ധിജീവിയാണെന്ന് ധരിച്ചിട്ടുണ്ടാവാം മൂപ്പർ.
ഒരു ചെറിയ മുറ്റമേയുള്ളെങ്കിലും കടലിന്നഭിമുഖമായി ഇരുന്ന് സംസാരിക്കാം. പച്ചപ്പുല്ലു പിടിപ്പിച്ച ചെറിയ ഒരു പൂന്തോട്ടമായിരുന്നു ഇതെങ്കിൽ എന്നാലോചിച്ചു പോയിട്ടുണ്ട്.ഒരു വെളുപ്പാൻ കാലത്ത് കുളിച്ച് ഈറൻ മാറിയ ഒരു യൂറോപ്യൻ സ്ത്രീയും പുരുഷനും കടലിലേയ്ക്ക് നോക്കി നിൽക്കുന്ന കാഴ്ച ആരോ ക്ലിക്ക് ചെയ്തത് പോലെ മനസ്സിലുണ്ട്.
കുഞ്ഞിരാമന്റെ സാഗരകന്യക എന്ന ശില്പത്തിന്റെ ജീവചരിത്രവും, ശംഖുമുഖം എന്ന കടലോരത്തിന്റെ ഭൂമിശാസ്ത്രവും ഇഴപിരിഞ്ഞുകിടക്കുന്നു. ഈയൊരു സങ്കീർണ്ണതയിലേക്കാണ് ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു യന്ത്രത്തുമ്പി പറന്നിറങ്ങിയത്.
അദ്ദേഹം തന്റെ ഈ പുസ്തകത്തിൽ അവതരിപ്പിച്ച ഫോട്ടോഗ്രാഫുകൾ ഇന്ത്യൻ ഭൂതകാലത്തെ ആഘോഷിക്കുന്നതും, കൊളോണിയൽ സാന്നിധ്യത്തെയും അവരുടെ നിർമിതികളെയും കേവലം ഒരു ചരിത്ര നിമിഷമായി പ്രാന്തവൽക്കരിക്കുന്നതുമായിരുന്നു. ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ കൊളോണിയൽ കാഴ്ചകളെ അബ്ബാസ് അലി സമൃദ്ധമായി അട്ടമറിച്ചു. ഈ ബ്രേക്ക് ആണ് കൊളോണിയൽ അനന്തര ഇന്ത്യൻ ഫോട്ടോഗ്രഫി തനത് നിലകളിൽ പിന്തുടർന്നത്. അങ്ങിനെ മറ്റെല്ലാ ഡിസ്സിപ്ലിൻ എന്ന പോലെ, ഫോട്ടോഗ്രഫി അതിന്റെ ദേശീയ സമര പാരമ്പര്യത്തിലേക്ക് തിരിഞ്ഞു. ദാദാ ഭായ് നവറോജിയിലൂടെ ഇന്ത്യൻ സമ്പദ്ശാസ്ത്രം ഉണ്ടായി വന്ന പോലെ, ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ ഭഗത്സിങ് ആയിരുന്നു അബ്ബാസ് അലി എന്നു പറയാം.
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.
കാലം കുറേ പിന്നോട്ട് പോകണം. കോഴിക്കോട് പുതിയറയിലെ പഴയ കോമണ്‍വെല്‍ത്ത് ഓട്ടു കമ്പനിക്ക് എതിര്‍വശത്തെ പഴകിപ്പൊളിഞ്ഞൊരു മാളികപ്പുറത്തുണ്ടായിരുന്ന `പൂര്‍ണിമാ’ സ്റ്റുഡിയോയിലെ ഡാര്‍ക്ക് റൂമിലായിരുന്നു കറുപ്പിലും വെളുപ്പിലുമുള്ള മനുഷ്യസ്നേഹത്തിന്റെ മഹാ പ്രതാപം നിറഞ്ഞ ആ മുഖചൈതന്യം പിറന്ന് വീണതെന്ന് നമുക്ക് എത്ര പേര്‍ക്ക് അറിയാം? കണ്ണൂര്‍ ആലപ്പടമ്പിലെ കമ്മ്യൂണിസ്റ്റ് പോരാളി സിഎംവി നമ്പീശന്റെ പഴയ റോളീകോര്ഡും 120 എംഎം ഫിലിമുമില്ലെങ്കില് ആ നെറ്റിയിലേക്ക് വീണ അരിവാള്ച്ചുരുള് മുടിയും കാര്‍മേഘം കനത്ത മുഖവും പുഞ്ചിരിപ്രകാശവും ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മ മാത്രമാകുമായിരുന്നു. പക്ഷേ, തലമുറകള്‍ക്ക് ഇന്ന് പി കൃഷ്ണപ്പിള്ളയെക്കുറിച്ച് വായിച്ചറിഞ്ഞ എല്ലാ അല്‍ഭുത കഥകള്‍ക്കും മുഖചിത്രമായി നില്ക്കാന് മൊണാലിസയുടെ വിശ്രുത മന്ദഹാസം പോലെ ഇങ്ങനെയൊരു ചിത്രം തന്നതിന് നമ്മള് വിഷ്ണു നമ്പീശനോട് കടപ്പെട്ടിരിക്കുന്നു
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.
പോർട്രെയ്റ്റ് ഫോട്ടോഗ്രാഫിയെ ആസ്പദമാക്കി നിരവധി ലേഖനങ്ങൾ വരുന്നുണ്ടെങ്കിലും, എന്തു കൊണ്ട് പോർട്രെയ്റ്റ് ഫോട്ടോഗ്രാഫി ഇത്രയും ജനപ്രിയമായി എന്ന് ആരും ചോദിച്ചു കാണാറില്ല. പകരം നമുക്ക് കിട്ടുന്നത് പോർട്രെയ്റ്റ് ഫോട്ടോഗ്രാഫി ജനപ്രിയമായത് എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങൾ ആണ്. മുകളിൽ വിവരിച്ച പ്രോസസ്സുകളെക്കാൾ ഉപരി പ്രവർത്തനം ആകുന്ന ഒന്നാണ് ഫോട്ടോഗ്രാഫി യുടെ ഇന്റിമസി (intimacy).
വേട്ടയാടിയ വിഭവങ്ങള്‍ തീയില്‍ ചുട്ടുകഴിക്കുന്ന, പ്രകൃതി ശക്തികളെ ആരാധിച്ചു തീയ്ക്കു ചുറ്റും നൃത്തം വെയ്ക്കുന്ന ഗോത്ര സംസ്കൃതിയോട് കൂറുപുലര്ത്തുന്നുണ്ടെങ്കിലും , സംഘ കാല ചരിത്രത്തിലെ കലകളുടെ പരിഷ്കൃത രൂപമായിരിക്കാം തെയ്യമുള്പ്പടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള പല ക്ഷേത്ര ക്ഷേത്രേതര അനുഷ്ടാന കലകളുമെന്ന് കരുതാവുന്നതാണ്. വള്ളുവനാട്ടിലെ പൂതനും തിറയും, മധ്യ തിരുവിതാംകൂറിലെ പടയണി, തെക്കന്‍ കേരളത്തിലെ മുടിയേറ്റ്, മംഗലാപുരം ഭാഗത്തുള്ള ഭൂത കൊല, ഇവയൊക്കെ തെയ്യവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്ന കലാരൂപങ്ങളാണ്.
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.
ഫോട്ടോഗ്രാഫറുടെ നോട്ടം അങ്ങനെ അധികം മാറ്റങ്ങൾ ഇല്ലാതെ നിലനിൽക്കുമ്പോൾ, ഫോട്ടോ എടുക്കപെടുന്ന ആളുടെ നോട്ടത്തിലും വലിയ തോതിൽ മാറ്റങ്ങൾ വരുന്നില്ല. ഡി’ക്രൂസ് ഫോട്ടോഗ്രാഫുകളിൽ പലരും ക്യാമറയെ നോക്കുന്നത് കാണാം. ഈ നോട്ടം ഫോട്ടോഗ്രാഫറുമായുള്ള സംവാദം അല്ല – പലപ്പോഴും ചെയ്യുന്ന ജോലി മാറ്റി വെച്ച് സംശയവും അതിശയവും കലർത്തിയാണ് നോക്കുന്നത്. ഇന്നത്തെ സ്ട്രീറ്റ് ഫോട്ടോഗ്രാഫിയിൽ ഈ നോട്ടം വ്യാപകമായി കാണാം. ഒരു വലിയവിഭാഗം ജനതയുടെ ഫോട്ടോഗ്രാഫിയുമായുള്ള ബന്ധം മാറിയിട്ടില്ലാത്തതായി തന്നെ മനസിലാക്കണം.
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.
ചലച്ചിത്രകലയിലെ സുപ്രധാനമായ ഒരു ആവിഷ്കാര ഉപാധിയാണ് ക്ലോസ് അപ്പ് ( closeup) അഥവാ സമീപദൃശ്യം. സമീപസ്ഥമായ ചിത്രീകരണം വഴി വിശാലവും സവിസ്തരവുമായ കാഴ്ച ലഭ്യമാക്കുകയാണ് ക്ലോസ് അപ്പ് ഷോട്ടുകള്‍ ചെയ്യുന്നത്. ആവിഷ്കാരത്തിന്റെ ഫലപ്രാപ്തിക്കായി പശ്ചാത്തലത്തില്‍ വരുന്ന ഏതൊന്നിനെയും ക്ലോസ് അപ്പുകള്‍കൊണ്ട് ചിത്രീകരിക്കാമെന്നിരിക്കിലും പൊതുവെ കഥാപാത്രങ്ങളുടെ മുഖങ്ങളാണ് സമീപദൃശ്യങ്ങളായി ചലച്ചിത്രങ്ങളില്‍ കടന്നുവരാറുള്ളത്.
പല വേദികളിലായുള്ള അനേകം പ്രഭാഷണങ്ങളില്‍ ടി.എന്‍.എ. പെരുമാള്‍ (1932 – 8 February 2017) ആദിമമനുഷ്യനുമായി നമ്മളെ ഇണക്കുന്ന ഒരു പ്രവൃത്തിയായിട്ടാണ് പ്രകൃതി ഛായാ ബിംബങ്ങളെടുക്കുന്നതിനെ ക്കുറിച്ച് പ്രതിപാദിച്ചിരുന്നത്. ഗുഹാമനുഷ്യന്, അവന് വസിച്ചിരുന്ന ഗുഹയുടെ ചുവരുകളില്‍ ഒരു പുണ്യകര്‍മ്മം പോലെ വരച്ച മൃഗങ്ങളുടെ ചിത്രങ്ങളാണ് താന്‍ മറ്റൊരു കാലത്ത് വേറൊരു രീതിയില്‍ മെനയുന്നതെന്ന് പെരുമാള്‍ വിശ്വസിച്ചിരുന്നു. ആദിമമനുഷ്യന് പ്രകൃതിയേകിയ വിസ്മയതിന്റെ മായികഭാവം, തന്റെ വാഴ്വിന്റെ അസ്തമനദശയിലും പെരുമാളിന് ലഭിച്ചിരുന്നു. അദ്ദേഹ മെടുത്ത ചിത്രങ്ങള്‍ ഇത് പ്രകടമാക്കുകയും ചെയ്യുന്നുണ്ട്.
അകലെനിന്നു ഹിമാലയ സാനുക്കള്‍ കാണുന്നതു പോലെയാവില്ല അടുത്തുനിന്നു കാണുമ്പോള്‍. വസ്തുവിനെ ഏറ്റവും അടുത്തുനിന്നു നോക്കിക്കാണാന്‍ ശ്രമിക്കുന്നുവെന്നതാണ് ഉദയാ ഹ്യു വിന്റെ ‘മരപരമ്പര’ യിലെ ഫോട്ടോഗ്രാഫുകളെ വ്യത്യസ്തമാക്കുന്നത്. അവയില്‍ ഫോട്ടോഷോപ്പ് പോലെയുള്ള യാതൊരു കൈകടത്തലും നടത്തുന്നില്ല. വാസ്തവത്തില്‍ അത് സമ്പർദായക ഫോട്ടോഗ്രഫി തന്നെയാണ്. പക്ഷേ, കാമറയുടെ വീക്ഷണകേന്ദ്രീകരണം ആണ് അതിനു അമൂര്‍ത്തകലയുടെ പ്രതീതി ജനിപ്പിക്കുന്നത്. സൂം, എന്‍ലാര്‍ജ്മെന്റ് തുടങ്ങിയ ടെക്നിക്കുകളാണ് ഇവിടെ ഫോട്ടോഗ്രാഫര്‍ ഉപയോഗിക്കുന്നത്.
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.
വാക്കും നോക്കും | കവിതയും ഫോട്ടോഗ്രാഫിയും PhotoMail presents a panoramic view of the art of photography's interaction and interrelation with other art mediums such as literature, architecture, and other visual media.
ഒരിക്കൽ മിടുക്കനായ ഒരു ഫോട്ടോഗ്രഫർ ബാർത്തിന്റെ പടമെടുത്തു . ആയിടെ അനുഭവിച്ച ഒരു മരണദു :ഖത്തിന്റെ തീവ്രവ്യഥ, അയാളെടുത്ത ഛായയിൽ തനിക്ക് വായിക്കാനാവുന്നുണ്ടെന്നു ബാർത്ത് വിശ്വസിച്ചു. ഒരു തവണത്തേക്ക് ഫോട്ടോഗ്രഫ് ‘എന്നെ എന്നിലേക്ക് തന്നെ വീണ്ടെടുത്തെന്ന് ‘ കരുതി. പക്ഷെ, അധികം വൈകാതെ, ഒരു പത്രികയുടെ മുഖത്താളിൽ പ്രിന്റ് ചെയ്ത് ഇതേ ഫോട്ടോഗ്രഫ് ബാർഥു് കാണാനിടയായി. ഭയാനകമാംവിധം ബാഹ്യവത്ക്കരിക്കപ്പെട്ട ഒരു മുഖഭാവമല്ലാതെ, മറ്റൊന്നും ബാർത്തിന്റെതായി ആ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. തന്റെ ഭാഷയെക്കുറിച്ച് _ അത് എത്രമാത്രം കുടിലവും അകറ്റി നിർത്തുന്നതുമാണെന്ന് – രചയിതാക്കൾ നല്കാൻ ഉദ്ദേശിച്ച അതേ പ്രതിഛായയിൽ.
പിറവി, തുടർന്നുള്ള അസ്ഥിരമായ ഉണ്മ, നിലനില്പിൽ അടിച്ചേൽപ്പിക്കപ്പെടുന്ന പ്രതിനിധാനത്തിന്റെ ഭാരങ്ങൾ, സ്നേഹത്ത്തിലൂടെ മാത്രം സാധ്യമാകുന്ന സത്തയുടെ മോചനം എന്നീ സാധ്യതകളായും ബാർതിന്റെ വാക്യങ്ങൾക്ക് ഭാഷ്യം പറയാവുന്നതാണ്. അധികാരത്തിന്റെയും ആത്മശോഷണത്തിന്റെയും ‘സെൽഫികൾ’ ഭീഷണമാം വിധം വൈറൽ ആകുന്ന ഇക്കാലത്ത്.
Camera Lucida എഴുതിത്തീർന്ന് ഏതാനും ദിവസങ്ങൾക്കകം ബാർഥ് ഒരു റോഡപകടത്തിൽ പെട്ടു. പാരീസിലെ തിരക്കേറിയ തെരുവ് മുറിച്ച് കടക്കാനുളള ശ്രമത്തിൽ, ഒരു അലക്ക്കമ്പനിയുടെ വാഹനം അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബാർഥ് ഒരു മാസത്തിനകം മരിച്ചു. അന്ത്യദിനങ്ങളിൽ, ജീവിക്കാനുളള ഇച്ഛ നഷ്ടപ്പെട്ട ഒരാളായിട്ടാണ്, ചുറ്റുമുളളവർക്ക് ബാർഥ് കാണപ്പെട്ടത്. അദ്ദേഹത്തിന്റെ എഴുത്ത് മേശയിൽ സെ്റ്റൻഡാലിനെക്കുറിച്ച് തുടങ്ങിവെച്ച ഒരു പഠനം കിടപ്പുണ്ടായിരുന്നു. ആ ലേഖനത്തിന് ബാർഥ് നല്കിയ ശീർഷകം: ‘സ്നേഹിക്കുന്നവയെക്കുറിച്ച് പറയുന്നതിൽ ഓരാൾ എല്ലായ്പോഴും പരാജയപ്പെടുന്നു.’
ഗെറ്റോകളെ, ചേരികളെ ഇല്ലാതാക്കുക എന്നത് അര്‍ബനൈസേഷന്റെ ഒഴിവാക്കാനാകാത്ത ചേരുവ ആയതു പോലെ, ലോകത്തെ ഒരു ടൂറിസ്റ്റ് ബ്രോഷര്‍ പോലെ കാണാന്‍ മനുഷ്യര്‍ ആഗ്രഹിക്കുകയാണോ? പാക്കേജ് ടൂറുകളില്‍ പോയി വന്നവര്‍ എടുത്ത ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചു നോക്കൂ. മനുഷ്യന് എങ്ങിനെ ടൂറിസ്റ്റ് ഫോട്ടോഗ്രാഫര്‍ എന്ന ജീവി മാത്രമായി പരിണമിച്ചു കൊണ്ടിരിക്കുന്നു എന്ന് ചിലപ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചേക്കും.