ലേഖനങ്ങൾ

ഫോട്ടോ മെയിൽ
മലയാളം പേജിൽ
സമകാലിക ഫോട്ടോഗ്രാഫി
അതിന്റെ ചരിത്രം, സൗന്ദര്യശാസ്ത്രം
ടെക്നിക്കുകൾ, വിമർശനം, കൂടാതെ
വിവർത്തനം ചെയ്‌തു
ലേഖനങ്ങൾ പ്രസിദ്ധീകരിക്കും

Image for representation purpose only

ടൂറിസ്റ്റ് കണ്ണുകള്‍ 

രുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യനെ എങ്ങിനെ നിര്‍വ്വചിക്കും?

ടൂറിസ്റ്റ് ഫോട്ടോഗ്രഫര്‍ എന്നല്ലാതെ മറ്റെങ്ങിനെ!

മനുഷ്യ ജീവിതത്തില്‍ ക്യാമറകളുടെ ഇന്ന് കാണുന്ന സമൃദ്ധി ഈ നൂറ്റാണ്ടിന്‍റെ സാങ്കേതിക വിദ്യാ സംഭാവനയാണ്. ഇത് മനുഷ്യനെ എങ്ങിനെയെല്ലാം മാറ്റി മറിച്ചു എന്നതിനെക്കുറിച്ച് ലോകം വളരെക്കുറച്ച് മാത്രമേ ചര്‍ച്ച ചെയ്തിട്ടുള്ളൂ.

വെര്‍ച്വലാകുന്നത് ഏതാണ്ട് 100 ശതമാനം തന്നെയായി.

ഇന്‍ഡോറില്‍ ജീവിക്കുകയും അവിടെ താന്‍ ഔട്ട് ഡോര്‍ ജീവിയാണെന്നും ഇന്നത്തെ മനുഷ്യര്‍ കരുതുന്നു. തെരുവ് ജീവിതത്തിന് എന്തിന് പുറത്ത് പോകണം, വെര്‍ച്വല്‍ തെരുവുകള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമായിരിക്കുന്നു.

ഇതോടെ മനുഷ്യ ജീവിതം ഉത്തരവാദിത്തമില്ലാത്ത സന്ദര്‍ശനങ്ങളുടേത് മാത്രമായി. പങ്കാളിത്തമില്ലാത്ത, ഇടപെടലുകളോ നിലപാടുകളോ ഇല്ലാത്ത ഒന്ന്‌. ഈ വാദത്തെ പിന്തുടരാന്‍ ക്യാമറ സമൃദ്ധിയുടെ കാലത്തെ ഇമേജുകള്‍ വിശദവും വ്യാപകവുമായി പരിശോധിച്ചാല്‍ മതിയാകും. അവിടെ വെച്ചാണ്, ഉത്തരവാദങ്ങലില്ലാത്ത, പങ്കാളിത്തങ്ങളിലാത്ത ഒരു ടൂറിസ്‌്‌റ്റിനെപ്പോലെ മനുഷ്യരില്‍ ഭൂരിഭാഗവും ഇന്ന്‌ തങ്ങളുടെ ക്യാമറകള്‍ ഉപയോഗിക്കുന്നത് എന്ന്‌ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അപകടത്തില്‍ പരിക്കു പറ്റി കിടക്കുന്നയാളെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി കടന്നു പോകാന്‍ കഴിയുന്നത് ഇപ്പറഞ്ഞ മനോനിലയുടെ ഒരു ചെറിയ വശം മാത്രമാണ്‌. നാം ഇന്ന്‌ കാണുന്ന ഫോട്ടോഗ്രാഫുകളില്‍ എത്രയെണ്ണം ടൂറിസ്റ്റ് ഫോട്ടോഗ്രാഫുകളല്ല എന്ന് പരിശോധിക്കുമ്പോഴാണ് ഇന്ന്‌ ലോകം എത്തി നില്‍ക്കുന്ന ‘ദൃശ്യസമൃദ്ധി-ദൃശ്യ ഭീകരത’ എന്ന കാര്യത്തെക്കുറിച്ച്‌ മനസ്സിലാക്കാന്‍ കഴിയൂ. ആ ചര്‍ച്ച മനുഷ്യരാശി ആരംഭിക്കേണ്ടതുണ്ട്‌.


ഇമേജിംഗ്‌ എന്ന പ്രക്രിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വലിയ തോതില്‍ മാറിയിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ കൊളോണിയല്‍ ഫോട്ടോഗ്രഫി, യുദ്ധ ഫോട്ടോഗ്രഫി എന്നതിലെല്ലാം ഇരയാക്കപ്പെട്ട മനുഷ്യരെ പില്‍ക്കാലത്ത്‌ ലോകത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഒരു ടൂറിസ്റ്റിന്‍റെ തിരിച്ചറിവ്, സമീപനം, നിലപാട് എന്നതെല്ലാം വിനോദ സഞ്ചാരത്തിന്‍റേതു മാത്രമാണ്. അതായത് വിനോദിക്കുക, പ്ലെഷര്‍ ഇന്‍ഡസ്ടിയുടെ ഭാഗമായിത്തീരുക എന്ന സമീപനമാണ് ടൂറിസ്റ്റിനുള്ളത്. ആ മനോഭാവം ലോകത്തെ എല്ലാ മനുഷ്യരിലേക്കും ഇന്ന്‌ സംക്രമിപ്പിക്കുന്നത് ക്യാമറകളാണ്. അങ്ങിനെ ക്യാമറകളാല്‍ ടൂറിസ്റ്റായി മാറിയ മനുഷ്യരെ ഭരണ കൂടങ്ങളുടെ ഒളിക്കാമറകളും സി സി ക്യാമറകളും നിരന്തരം പിന്തുടരുകയും ചെയ്യുന്നു. അങ്ങിനെ ഇന്നത്തെ ലോകം ക്യാമറസ്ഥാന്‍-ഫോട്ടോസ്ഥാന്‍ ആയി മാറിയിട്ടുണ്ട്‌. ഫോട്ടോഗ്രഫി എന്ന കല ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇതു തന്നെയാണ്. ടൂറിസ്റ്റ് ഫോട്ടോഗ്രഫിയെ മറി കടക്കുക. ടൂറിസ്റ്റ് ഫോട്ടോഗ്രഫറെ മറികടക്കുക. അത്തരത്തിലുള്ള ഇമേജിംഗ് സാധ്യമാക്കുന്ന തലത്തിലേക്ക് വളരുന്നവരായിരിക്കും ഇക്കാലത്തെ മനുഷ്യ ജീവിത ആര്‍ക്കൈവുകള്‍ നിര്‍മ്മിക്കുക. ഫോട്ടോഗ്രാഫിയെക്കുറിച്ച്‌ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യാന്‍ പൊതുവില്‍ ഇന്ന്‌ ലോകം മടിക്കുന്നു. കാരണം ക്യാമറകളില്‍ പതിയുന്നത് കൊളോണിയില്‍ ഫോട്ടോഗ്രഫിയില്‍ നാം കണ്ടിട്ടുള്ള ടൈപ്പ്‌ വല്‍ക്കരണവും അധികാര നോട്ടവുമാണ്. അധികാരം ഇന്ന്‌ ടൂറിസ്റ്റ്‌ മൈന്‍ഡ് സെറ്റ്‌ സ്വന്തമാക്കിയിരിക്കുന്നു എന്നാണ്.

ശ്രീലങ്കയില്‍ പോയി തിരിച്ചു വന്ന ചില ടൂറിസ്റ്റുകള്‍ എടുത്ത ചിത്രങ്ങള്‍ നോക്കിയപ്പോഴാണ് ആ രാജ്യത്തെ അവര്‍ക്ക്‌ എങ്ങിനെ ഒരു ടൂറിസ്റ്റ്‌് ബ്രോഷര്‍ ആക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്ന് ബോധ്യപ്പെട്ടത്. അതില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശ്രീലങ്കയില്‍ നടന്ന കാര്യങ്ങളുടെ സ്‌്‌മരണ ഉള്‍ക്കൊള്ളുന്ന ഒരു ദൃശ്യം പോലുമുണ്ടായിരുന്നില്ല. വിണ്ട ഒരു ചുമര്‍ പോലും.

എന്തു കൊണ്ട്‌ അങ്ങിനെയുള്ള ഒന്നും നിങ്ങളുടെ ക്യാമറകളില്‍ പതിഞ്ഞില്ല? ഞാന്‍ അവരോട്‌ ചോദിച്ചു-

ഞങ്ങള്‍ പാക്കേജ് ടൂറിലാണ് പോയത്, കുഴപ്പം പിടിച്ച സ്ഥലങ്ങളൊന്നും പാക്കേജില്‍ ഉണ്ടായിരുന്നില്ല. അവര്‍ മറുപടി പറഞ്ഞു.

പാക്കേജ് ടൂറിസം നിയന്ത്രിക്കുന്ന ഒന്നായി ഫോട്ടോഗ്രഫി എന്ന കലാരൂപം പതുക്കെ പതുക്കെ മാറുകയാണോ?

ഗെറ്റോകളെ, ചേരികളെ ഇല്ലാതാക്കുക എന്നത് അര്‍ബനൈസേഷന്‍റെ ഒഴിവാക്കാനാകാത്ത ചേരുവ ആയതു പോലെ, ലോകത്തെ ഒരു ടൂറിസ്റ്റ്‌ ബ്രോഷര്‍ പോലെ കാണാന്‍ മനുഷ്യര്‍ ആഗ്രഹിക്കുകയാണോ? പാക്കേജ് ടൂറുകളില്‍ പോയി വന്നവര്‍ എടുത്ത ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചു നോക്കൂ. മനുഷ്യന്‍ എങ്ങിനെ ടൂറിസ്റ്റ് ഫോട്ടോഗ്രാഫര്‍ എന്ന ജീവി മാത്രമായി പരിണമിച്ചു കൊണ്ടിരിക്കുന്നു എന്ന്‌ ചിലപ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചേക്കും.

Musafir Ahmed

വി. മുസഫര്‍ അഹമ്മദ് എഴുത്തുകാരനും ഗ്രന്ഥകാരനും മാധ്യമപ്രവര്ത്തയകനുമാണ്മുസഫർ. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെം സജീവ പ്രവര്ത്തുകനായിരുന്നു. പ്രവാസി ജീവിതത്തിലെ അനുഭവങ്ങളുടെ ആവിഷ്കാരങ്ങള്‍ മലയാളി വായനക്കാരില്‍ ഏറെ പ്രതികരണങ്ങള്‍ ഉണ്ടാക്കി.



Published on August 3, 2016

Share

Related Articles

2022-02-03T18:22:26+05:30

പ്രയാഗിലെ ദേശാടനക്കിളികൾ

നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.

2021-11-12T15:22:58+05:30

ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.

2021-11-03T16:46:53+05:30

Verantha Chronicle by Ramesh Varma

അതും പിടിച്ച് എന്റെ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടു്‌ നടന്നുകൊണ്ടിരുന്നു. ‘മോണിങ്ങ് വാക്ക്’ പരമ്പരക്കായി പ്രഭാതത്തിലെ തെരുവുകൾ ക്യാമറയിൽ പകർത്തിയിരുന്ന നാളുകളുടെ സ്വപ്നസ്മരണകൾ…. വരാന്തയിൽ കണ്ടവരുടെ, (അധികവും ഉറ്റവരും ഉടയവരും തന്നെ ) ഫോട്ടോ എടുത്തു. ഇതാ എന്റെ ‘Verantha Chronicle’

2021-09-28T14:35:13+05:30

പുതുമഴയുടെ മണമുള്ള മണ്ണിൽ

മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി

2021-09-28T14:39:41+05:30

ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്

‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.

2021-09-28T14:40:57+05:30

രണ്ട് പുതിയ ചങ്ങാതിമാർ

ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.

2021-09-25T22:30:15+05:30

അഗസ്റ്റിൻ്റെ സ്വപ്നങ്ങൾ

മറ്റൊരിക്കൽ ഞാൻ പറഞ്ഞു: എനിക്ക് പെൺകുഞ്ഞ് പിറന്നാൽ ജുബി എന്ന് പേരിടും. ആൺ കുട്ടിയാണെങ്കിൽ ബൈജുവെന്നും. എനിക്ക് ആൺകുഞ്ഞുങ്ങളുണ്ടായില്ല. മൂത്ത മകൾക്ക് ജൂബി എന്ന് തന്നെ പേരിട്ടു .അഗസ്റ്റിൻ്റ മകന്ന് ബൈജുവെന്നും. രണ്ടു പേരും വാക്കുപാലിച്ചു.

2021-09-28T14:43:59+05:30

ഹരിദ്വാറിലെ ശാന്തിതീരം

ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.

2021-09-25T22:30:53+05:30

ചെമ്പിട്ട പള്ളിയും അന്ത്റുപ്പാപ്പയും

“മലബാരിക്ക് ഈമാനില്ല, കോടാലിക്ക് ഉറയില്ല : എന്ന ആപ്തവാക്യങ്ങൾ ഉറപ്പായും അതിലുണ്ടാകും. അത് അന്ത്റുവിന്റെ മാനിഫെസ്റ്റൊ ആയിരിക്കാം. അക്കാലത്തേ ഞാൻ എഴുതിത്തുടങ്ങിയിരുന്നത് കൊണ്ട് ഒരു ബുദ്ധിജീവിയാണെന്ന് ധരിച്ചിട്ടുണ്ടാവാം മൂപ്പർ.

2021-09-25T22:33:53+05:30

ചാപ്പ സിനിമയും ഫോർട്ട് കൊച്ചിയിലെ ഇൻസ്‌പെക്ഷൻ ബാഗ്ലൂവും

ഒരു ചെറിയ മുറ്റമേയുള്ളെങ്കിലും കടലിന്നഭിമുഖമായി ഇരുന്ന് സംസാരിക്കാം. പച്ചപ്പുല്ലു പിടിപ്പിച്ച ചെറിയ ഒരു പൂന്തോട്ടമായിരുന്നു ഇതെങ്കിൽ എന്നാലോചിച്ചു പോയിട്ടുണ്ട്.ഒരു വെളുപ്പാൻ കാലത്ത് കുളിച്ച് ഈറൻ മാറിയ ഒരു യൂറോപ്യൻ സ്ത്രീയും പുരുഷനും കടലിലേയ്ക്ക് നോക്കി നിൽക്കുന്ന കാഴ്ച ആരോ ക്ലിക്ക് ചെയ്തത് പോലെ മനസ്സിലുണ്ട്.